Tuesday 10 September 2013

സൈറൺ

  രു തൊടിയ്ക്കപ്പുറത്തെ റോഡിലൂടെ ആംബുലൻസിന്റെ സൈറൺ ഒരു അർദ്ധവൃത്താകൃതിയിൽ കടന്നുപോകുന്നത് അയാൾ അറിഞ്ഞു. പതിമുന്ന് ...അയാൾ മനസിൽ കുറിച്ചിട്ടു.ഇനി അടുത്ത നിലവിളിയ്ക്കായുള്ള കാത്തിരുപ്പ്.ഒരു പക്ഷെ ഈ കാത്തിരിപ്പായിരിക്കാം അയാളുടെ ജീവൻ തന്നെ നിലനിർത്തുന്നത്.എല്ലാ സൈറണുകളും ഒറ്റ ആംബുലൻസിൽ നിന്നാണെന്ന് ഇത്രയും കാലത്തിനിടയിൽ നിന്ന് അയാൾ മനസിലാക്കിയിരുന്നു.ഒരേയൊരു ആംബുലൻസ്മാത്രമുള്ള ഈ ലോകം..? എത്ര വിചിത്രമായിരിക്കുന്നു.അതിനു ജീവനുണ്ടായിരുന്നെങ്കിൽ!?.എല്ലാ ശവശരീരങ്ങളെയും ഉറ്റവരുടെ രോദനങ്ങളെയും ഒറ്റയ്ക്ക്ഉൾക്കൊളേണ്ട അവസ്ഥ .ആ ഏകാന്തത എത്ര ഭീകരമായിരിക്കും..!.രാത്രി വൈകുന്നതു വരെ അയാൾ ഇങ്ങനെ ചിന്തിച്ചു കൊണ്ടിരുന്നു.പിന്നീട്സൈറൺ മുഴങ്ങിയത് സ്വപ്നങ്ങളിലായിരുന്നു.
പിറ്റേന്ന് അയാൾ ആ വിളി കേട്ടില്ല.മണിക്കൂറുകൾ കാതോർത്തിരുന്നു.ഓരോ വണ്ടിയുടെ ശബ്ദത്തിലും ഒരു പിൻ വിളി പ്രതീക്ഷിച്ചു.പക്ഷെ കേട്ടില്ല .ഒരേയൊരു കാത്തിരിപ്പും നിന്നുപോയ അയാൾക്ക് ജീവിതം വ്യർത്ഥമായ്തോന്നി.മനസ്അസ്വസ്ഥമായി.അസുഖം കൂടി.ഡോക്ടർമ്മാരുടെ വരവുകൾ അയാൾക്ക്  വെറും നിഴലാട്ടങ്ങൾ മാത്രമായി...
എപ്പോഴൊതുടങ്ങിയ ഉറക്കത്തിന്റെ പാതി വഴിയിൽ അയാൾ ആ സൈറൺ മുഴക്കം വീണ്ടും കേട്ടു.സുഖമുള്ളൊരു വൈദ്യുതാഘാതം അയാളെ വീണ്ടും ഊർജ്ജ്വസ്വലനാക്കി.കാതുകൾ സാക്ഷി നിൽക്കെ ശബ്ദം കൂടുതൽ കൂടുതൽ ആവൃത്തി പ്രാപിച്ചു വീട്ടുമുറ്റത്തു  വന്നുനിന്നു.
വളവുകൾ കുറഞ്ഞപാതയിലൂടെ അയാളെയും കൊണ്ട് ആംബുലൻസ്  നിലവിളിച്ച് പാഞ്ഞു.പാതി വഴിയിലെങ്ങൊ അതും നിന്നു....

1 comment:

  1. വരും വരാതിരിക്കില്ല ...സൈറനുകള്‍ !
    ഒരിക്കല്‍ നമ്മെയും കൊണ്ട് അത് പായും ...
    പാതി വഴിയില്‍ അതും .......

    അസ്രൂസാശംസകള്‍ :)

    വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഒഴിവാക്കുമല്ലോ ...!

    ReplyDelete