Thursday 12 December 2013

മഴയാത്ര


            
       
       


   മഴയെ ഏറെ ഇഷ്ടപ്പെടുന്ന..എന്നും മഴആഗ്രഹിക്കുന്ന രണ്ട് സുഹൃത്തുക്കൾ.അവർ ആഗ്രഹിച്ചതുപോലെ തന്നെ ഈ യാത്രയും മഴയിൽ കുതിർന്നതായിരുന്നു.ഇന്നലെ അവസാനിച്ച കോളേജ് ദിനങ്ങൾ….ആ ഓർമ്മകളുടെ അവസാനത്തെ താളുകൾ നിറയ്ക്കാൻ ഈ യാത്ര അനിവാര്യമായിരുന്നു.മഴനൂലുകൾ  ട്രെയിനിന്റെ  അതേ വേഗത്തിൽ സഞ്ചരിച്ച്ആക്രമിച്ചുകൊണ്ടിരിക്കുന്നത്ഒരു വിഹഗ വീക്ഷണത്തിൽ ഹരി മനസിൽ കണ്ടു.ജനൽ ചില്ലുകൾ അടച്ചിട്ടുണ്ട്‌, എങ്കിലും താഴത്തെ ചെറിയ വിടവുകളിലൂടെ മഴത്തുള്ളികൾ അകത്ത്ഒരു കുഞ്ഞുമഴ  സൃഷ്ടിക്കുന്നു . ഈർപ്പം നിറഞ്ഞ  ജനൽ ചില്ലുകൾ .അതൊരു ക്യാൻ-വാസ്പോലെ അവനു തോന്നി.അതിലൂടെ വിരലുകളൊടിച്ച്അവ്യക്ത്ത ചിത്രങ്ങൾ തീർത്തു.

“രാജാരവിവർമ്മ  കൊട്ടാരമതിലിൽ ചിത്രം വരച്ചു പഠിച്ചതായ്കേട്ടിട്ടുണ്ട്‌, അതു പോലെ നീ  ജനൽ ചില്ലിൽ വരച്ചു പഠിക്കാൻ തുടങ്ങിയോ?......” സന്ധ്യയുടെ comment

“ഇതിൽ ചിത്രത്തിനല്ല പ്രാധാന്യം.എന്റെ വിരൽത്തുമ്പുകൾ  അനുഭവിക്കുന്ന  ഒരു നേർത്ത തണുപ്പുണ്ട്‌..അതിൽ ഒരു സുഖം.  ഈർപ്പവും മഴ കാണാൻ ജനലിൽ എത്തിയതാകാം.അതിൽ ഞാൻ നിറമില്ലാത്ത ചായങ്ങൾ കാണുന്നു….”

“തുടങ്ങി അവന്റെ ഒരു സാഹിത്യം.ഞാൻ ഒരു കുസൃതിചോദ്യം ചോദ്യം ചോദിക്കാം.ആനയും ഉറുമ്പും കൂട്ടുകാരായിരുന്നു..ഒരിക്കൽ ആന….”

ബൂം..…ബൂം....അവളുടെ മൊബൈൽഫോൺ വിറയ്ക്കാൻ തുടങ്ങി.അതുകേട്ട് അവന്റെ  മനസിലെ ആനയും ഉറുമ്പും എങ്ങൊട്ടോ ഓടിപ്പോയി.ചെറുചിരിയോടെ അവൾ സംസാരം തുടങ്ങി....വളരെപതുക്കെ....ആകാശ് ആയിരിക്കും.അവളുടെ ഗുഡ്ബി.മുഖത്തെ നാണം അത്വ്യക്തമാക്കുന്നുണ്ട്‌.നിറഞ്ഞ സന്തോഷത്തിലാണവൾ.നാളെയാണു അവളുടെ എൻഗേജ്മെന്റ്.ഏതൊരു പെൺകുട്ടിയും കാത്തിരിക്കുന്ന ദിവസം.പ്രതീക്ഷകളുടെ ഭാരമേറി വിവാഹജീവിതം പുൽകുന്നവർ.അവരിൽ ഒരുമിച്ച്കൈ കോർത്ത്യാത്ര തുടരുന്നവർ എത്ര..?പാതിവഴിയിൽ പിരിഞ്ഞവർ എത്ര..?.വിട്ടുവീഴ്ചയെന്ന മാന്ത്രിക വടിക്ക്കുടുംബബന്ധത്തിലുള്ള സ്ത്ഥാനം ഹരിയുടെ  മനസിൽ ഒരു പ്രബന്ധം പോലെ കേറിവന്നു.മുറിയുന്ന  ദാമ്പത്യത്തെ കുറിച്ച് ആലോചിചുകൊണ്ടിരിക്കെ സന്ധ്യയുടെ  മൊബൈൽ സംസാരവും മുറിഞ്ഞു. ഏതൊരു ട്രെയിൻ യാത്രികരെയും പോലെ അവളെയും റേഞ്ച്ചതിച്ചു. തന്റെ ഇപ്പോഴത്തെ ചിന്തയും സന്ദർഭവും അനുപൂരകമായ്വന്നത്അവനിൽ കൗതുകമുണർത്തി.

“ച്ചെ.. 3Gയും 4Gയും എത്ര വന്നാലും  ട്രയിലിലെ റേഞ്ച് കട്ടിനുമാത്രം ഒരു കുറവുമില്ല…”
അവൾ ദേഷ്യത്തോടെ മൊബൈൽ ബാഗിലിട്ടു.

തിരുവനന്തപുരത്തേക്കൊന്നു വിളിച്ചുചോദിച്ചാലോ….?”
ഹരിയുടെ മീശമാധവൻ ഡയലോഗ്‌.മറുപടിയായി കിട്ടിയത്ഒരു നുള്ളായിരുന്നു.ഇങ്ങനെയുള്ള തമാശകൾക്ക്അവളുടെ കയ്യിൽനിന്നും മുൻപും ഇതുപോലെ കിട്ടിയിട്ടുണ്ട്‌.അതോടെ അവളുടെ ദേഷ്യവും മാറും അവന്റെ ചിരിയും നിൽക്കും.
അവരുടെ കുസൃതികൾ എതിർ ഭാഗത്തിരിക്കുന്ന ഒരു കൊച്ചുകുട്ടിയിൽ കൗതുകമുണർത്തി.അത്നിരതെറ്റിയ പല്ലുകൾ കാട്ടി ചിരിക്കാൻ തുടങ്ങി.സന്ധ്യ അവളോട്കൂട്ടുകൂടാൻ ഒരു ശ്രമം നടത്തി.പക്ഷെ അവളുടെ ഓരോ ചോദ്യത്തിനും ചിരിമാത്രമായിരുന്നു ഉത്തരം.ഹരിയുടെ സന്ധ്യയുടെയും മുഖത്ത്മാറിമാറി നോക്കി അവൾ ചിരി തുടർന്നു. ഒടുവിൽ നാണത്തോടെ അമ്മയുടെ സുരക്ഷിത വലയത്തിൽഒളിച്ചു.

“ആകാശിന്റെ ചിരിയും ഇതു പോലെയാണ്.നിഷ്കളങ്കത നിറഞ്ഞത്‌.നല്ലരസമാണു.എത്ര നേരം സംസാരിച്ചാലും മടുക്കില്ല.എനിക്കിഷടമുള്ള കാര്യങ്ങളേ പറയൂ.എത്ര പെട്ടന്നാണു എന്റെ മനസ്മനസിലാക്കികളഞ്ഞത്‌.”

“കുടുംബ ജീവിതത്തിന്റെ അടിസ്ഥാനം പരസ്പരം മനസിലാക്കലാണല്ലോ.അതിൽ പ്രധാന പങ്ക്ഭാര്യക്ക്തന്നെ.നിനക്കതിനു പറ്റുമെടീ...പൊന്നുപോലെ നോക്ക്അവനെ.”…
അവൾ അവനെ നോക്കി ഒന്നു ചിരിച്ചു.തന്റെ മറുപടി കുറച്ച് റെഡിമെയ്ഡ് ആയോ…

പുറത്തെ മഴ ശമിച്ചു.അവൻ ജനൽ പാളികൾ ഉയർത്തി.പുറത്ത് അത്രയും നേരം കാത്തുനിന്ന കാറ്റ് എല്ലാവരെയും തണുപ്പിച്ച് കടന്നു പോയി.ഹരി പുറം കാഴ്ചകൾക്ക് കണ്ണുകൊടുത്തു.ചുറ്റുമുള്ള തണുപ്പിന്റെ ആവരണത്തിനിടയിലും അകത്ത്  എവിടെയോ ഒരു നീറ്റൽ.തന്റെ ഹൃദയകോശങ്ങൾക്ക് ഭാരം കൂടിവരുന്നുണ്ടോ…അറിയില്ല…

ട്രെയിൻ ഫറോക്ക് സ്റ്റേഷനിൽ എത്തി.അടുത്തത് കോഴിക്കോട്.ബർത്തിൽ വച്ചിരുന്ന ബാഗ് എടുത്ത് അവൾ ഇറങ്ങാൻ റെഡിയായി…

“ഹരി…എല്ലാവരെയും പിരിയുന്നതിൽ എനിക്ക് വിഷമമുണ്ട്.പ്രത്യേകിച്ച് നിന്നെ.ഒരു മുൻജന്മ ബന്ധം പോലെ തോന്നുന്നു നമ്മുടെ relation.പറഞ്ഞാൽ തീരാത്ത കടപ്പാടുണ്ട് നിന്നോട്.നിന്നെ friend ആയി കിട്ടിയതിൽ പിന്നെ ഒറ്റപ്പെടൽ ഞാൻ അറിഞ്ഞിട്ടില്ല. എന്ത് വിഷമം ഉണ്ടെങ്കിലും അതിന്റെ ആയുസ്സ് നിന്നെ കാണും വരെയേ ഉള്ളൂ. എന്റെ lifile ഏറ്റവും വലിയ friendship…ഞാനത് ജീവിതാവസാനം വരെയും തുടരും.നിന്റെ ഭാഷയിൽ പറഞ്ഞാൽ നെഞ്ചത്തൊരു റീത്ത് വീഴുന്ന വരെ…എനിക്കുറപ്പുണ്ടത്..bye…എന്തായലും കല്യാണത്തിന് വരണം. ഞാൻ ഇടയ്ക്ക് വിളിക്കും…”
അവൻ മറുപടി ഒരു ബായിൽ ഒതുക്കി,അവളുടെ മുഖത്തുനോക്കാതെ.

തന്റെ മനസിലെ കനം കൂടി അസഹ്യമായ് വരുന്നതായി അവൻ അറിഞ്ഞു.ഈ തണുപ്പിലും ശരീരം വിയർക്കുന്നുണ്ടോ..കാറ്റിന്റെ മൂളൽ തന്നെ അലോസരപ്പെടുത്തുന്നുണ്ടോ..ഒരു അഗ്നിഗോളം തന്റെ നിയന്ത്രണം ഭേദിച്ച് പുറത്തേക്ക് വരുന്ന പോലെ..വീണ്ടും ഒരു മഴ പെയ്തിരുന്നെങ്കിൽ.
അവൾ ഒരിക്കൽ കൂടി bye പറഞ്ഞ് ഡോറിനടുത്തേക്ക് പോയി.

പുറത്തെ മഴ നനഞ്ഞ പ്ലാറ്റ്ഫോം നോക്കി നിൽക്കുമ്പോഴും അവസാന നിമിഷങ്ങളിലെ മനസാനിധ്യത്തിന് ദൈവത്തോട് മനസിൽ നന്ദി പറഞ്ഞു.പക്ഷെ ഏതൊരു കാര്യത്തിലും വിധി എന്നൊന്നുണ്ടല്ലോ..ഒരു കാര്യം നടക്കരുതേ എന്ന് 90% ആഗ്രഹിച്ചാലും സംഭവിക്കുന്നത് ബാക്കി 10% ന് അനുസരിച്ചായിരിക്കും. ഇവിടെയും അതുതന്നെ സംഭവിച്ചു.ട്രെയിൻ 15 min. ഫറോക്ക് സ്റ്റേഷനിൽ പിടിച്ചിടുമെന്ന മുന്നറിയിപ്പ് വന്നു.അവൻ വിധിയെ പഴിച്ച സമയം.ഒരു വളിച്ച ചിരിയോടെ അവൾ വീണ്ടും അവന്റെ അടുത്ത് വന്നിരുന്നു.
“പ്ലീസ് ..കളിയാക്കരുത്…”

“എല്ലാം ഒരു നിമിത്തമാണു സന്ധ്യേ..അല്ലെങ്കിൽ നമുടെ ഇടയിൽ വീണ്ടും ഒരു 15  min. ഉണ്ടാകുമായിരുന്നില്ല…”
“ഓ..നിർത്ത് നിന്റെ സാഹിത്യം…ഞാൻ ചോദിക്കാം….ഒരാനയും ഉറു‌മ്പും..”

“സാഹിത്യമല്ല സന്ധ്യ..എന്റെ മാത്രം യാഥാർത്ഥ്യം.നീ മുൻമ്പെ പറഞ്ഞ ആ friendshipinte യാഥാർത്യം…എനിക്കെല്ലാം ഓർമ്മയുണ്ട്.മൂന്ന് വർഷങ്ങൾക്ക് മുൻപ്…നമ്മൾ ഒന്നാം വർഷം….കോളേജ് ലൈബ്രറിയുടെ മുന്നിൽ വച്ച് നീ എന്നോട് ചോദിച്ചത്.ആളൊരു പുസ്തക പുഴുവാണല്ലേ എന്ന്.സ്വതവേ നാണക്കാരനായ. പെൺ സുഹൃത്തുക്കൾ ഒരു സ്വപ്നം മാത്രമായിരുന്ന എന്റെ മനസിലേക്കായിരുന്നു ആ ചോദ്യം വന്നുവീണത്. പിന്നീട് നിന്റെ ഓരോ വാക്കുകളും മുത്തുചിതറുന്ന ചിരിയും ഞാൻ സൂക്ഷിച്ചുവെച്ചു.എന്നെ ഞാൻപോലുമറിയാതെ മാറ്റാനുള്ള ശക്തിയുണ്ടായിരുന്നു.പിന്നീട് പരസ്പരം താങ്ങായും തണലായും മാറിയ മൂന്നു വർഷങ്ങൾ.എപ്പോഴൊക്കെയോ നമ്മുടെ സന്തോഷങ്ങളും സങ്കടങ്ങളും commom ആയി മാറി.നീ എന്റെ ഇത്രത്തോളമാണെങ്കിൽ എനിക്കുറപ്പാണ്. എനിക്ക് നിന്നോടുള്ളത് friendship ആയിരുന്നില്ല..മറ്റെന്തോ…അതിനെ love എന്ന ക്ലീഷെയിൽ ഒതുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല…”.
ഒരു നിമിഷത്തെ നിശബ്ദ അനുവദിച്ച് അവൻ തുടർന്നു.
“ഒരു അഗ്നിപർവതം മനസിൽ വെച്ചായിരുന്നു ഞാൻ ഇത്രെയും നേരം നിന്റെയടുത്ത് ഇരുന്നത്.പറയാതിരിക്കാൻ ഞാൻ അവസാനംവരെ പിടിച്ചുനിന്നു.പക്ഷെ…എല്ലാം ഒരു നിമിത്തമായ് തോനുന്നു.അല്ലെങ്കിൽ ഈ ട്രെയിൻ ഇവിടെ പിടിച്ചിടുമായിരുന്നില്ല…ഒരു ഭാരം ഞാൻ ഇറക്കിവെച്ചു.ഇപ്പോൾ എന്റെ മനസ് ശാന്തമാണ്.എനിക്കിനി ധൈര്യമായ് മുന്നോട്ടുപോകാം.
സന്ധ്യയുടെ മനസാനിധ്യം തിരിച്ചുകിട്ടാൻ ഒരു ചൂളം വിളിവേണ്ടിവന്നു.എന്താണ് എനിക്ക് സംഭവിച്ചത്.ഇത്രയും കാലം മുന്നിൽ കണ്ടത് ഒരു നാടകമായിരുന്നോ.താൻ ചതിക്കപ്പെട്ടിരിക്കുന്നോ.

“ഇനി നമ്മൾ തമ്മിൽ കാണരുത്..” ട്രയിനിൽ നിന്നിറങ്ങുമ്പോൾ അവൾക്കുപറയാൻ ഇത്ര മാത്രമേ ഉണ്ടായിരുന്നുള്ളൂ.
 സന്ധ്യയെ ഉപേക്ഷിച്ച് മഴ നനഞ്ഞ പാളത്തിലൂടെ ട്രെയിൻ മുൻപോട്ടുനീങ്ങി.
ഹരിയുടെ മനസിൽ നിറഞ്ഞ ശാന്തി അനുഭവപ്പെട്ടു.അമ്മയുടെ മടിയിലിരുന്ന് ആ കുട്ടി ഇപ്പോഴും ചിരിക്കുന്നു.അതൊന്നും ശ്രദ്ധിക്കാതെ അവൻ വഴിയോരക്കാഴ്ചകളിൽ തന്റെ സാഹിത്യം പരതി.
പ്ലാറ്റ്ഫോമിൽ ആരോക്കെയോ തന്നെ സംശയത്തോടെ നോക്കുന്നപോലെ സന്ധ്യക്ക് തോന്നി….മുമ്പില്ലാത്തവിധം പേടിക്കുന്നു…കിതച്ചോടുമ്പോഴും എങ്ങോട്ടാണെന്ന ബോധം അവൾക്കില്ലായിരുന്നു.ഹരി ഇടയ്ക്കെപ്പോഴോ പറഞ്ഞ വാചകം അതിനിടയിൽ ഓർമ്മ വന്നു.

“ഈ രാത്രിയിൻ നിന്റെ ഓർമ്മകൾ എന്നിൽ കത്തിയെരിയും.ആ ചാരത്തിനോടുപോലും എനിക്ക് പകയുണ്ടാകും.”.

Tuesday 10 September 2013

സൈറൺ

  രു തൊടിയ്ക്കപ്പുറത്തെ റോഡിലൂടെ ആംബുലൻസിന്റെ സൈറൺ ഒരു അർദ്ധവൃത്താകൃതിയിൽ കടന്നുപോകുന്നത് അയാൾ അറിഞ്ഞു. പതിമുന്ന് ...അയാൾ മനസിൽ കുറിച്ചിട്ടു.ഇനി അടുത്ത നിലവിളിയ്ക്കായുള്ള കാത്തിരുപ്പ്.ഒരു പക്ഷെ ഈ കാത്തിരിപ്പായിരിക്കാം അയാളുടെ ജീവൻ തന്നെ നിലനിർത്തുന്നത്.എല്ലാ സൈറണുകളും ഒറ്റ ആംബുലൻസിൽ നിന്നാണെന്ന് ഇത്രയും കാലത്തിനിടയിൽ നിന്ന് അയാൾ മനസിലാക്കിയിരുന്നു.ഒരേയൊരു ആംബുലൻസ്മാത്രമുള്ള ഈ ലോകം..? എത്ര വിചിത്രമായിരിക്കുന്നു.അതിനു ജീവനുണ്ടായിരുന്നെങ്കിൽ!?.എല്ലാ ശവശരീരങ്ങളെയും ഉറ്റവരുടെ രോദനങ്ങളെയും ഒറ്റയ്ക്ക്ഉൾക്കൊളേണ്ട അവസ്ഥ .ആ ഏകാന്തത എത്ര ഭീകരമായിരിക്കും..!.രാത്രി വൈകുന്നതു വരെ അയാൾ ഇങ്ങനെ ചിന്തിച്ചു കൊണ്ടിരുന്നു.പിന്നീട്സൈറൺ മുഴങ്ങിയത് സ്വപ്നങ്ങളിലായിരുന്നു.
പിറ്റേന്ന് അയാൾ ആ വിളി കേട്ടില്ല.മണിക്കൂറുകൾ കാതോർത്തിരുന്നു.ഓരോ വണ്ടിയുടെ ശബ്ദത്തിലും ഒരു പിൻ വിളി പ്രതീക്ഷിച്ചു.പക്ഷെ കേട്ടില്ല .ഒരേയൊരു കാത്തിരിപ്പും നിന്നുപോയ അയാൾക്ക് ജീവിതം വ്യർത്ഥമായ്തോന്നി.മനസ്അസ്വസ്ഥമായി.അസുഖം കൂടി.ഡോക്ടർമ്മാരുടെ വരവുകൾ അയാൾക്ക്  വെറും നിഴലാട്ടങ്ങൾ മാത്രമായി...
എപ്പോഴൊതുടങ്ങിയ ഉറക്കത്തിന്റെ പാതി വഴിയിൽ അയാൾ ആ സൈറൺ മുഴക്കം വീണ്ടും കേട്ടു.സുഖമുള്ളൊരു വൈദ്യുതാഘാതം അയാളെ വീണ്ടും ഊർജ്ജ്വസ്വലനാക്കി.കാതുകൾ സാക്ഷി നിൽക്കെ ശബ്ദം കൂടുതൽ കൂടുതൽ ആവൃത്തി പ്രാപിച്ചു വീട്ടുമുറ്റത്തു  വന്നുനിന്നു.
വളവുകൾ കുറഞ്ഞപാതയിലൂടെ അയാളെയും കൊണ്ട് ആംബുലൻസ്  നിലവിളിച്ച് പാഞ്ഞു.പാതി വഴിയിലെങ്ങൊ അതും നിന്നു....

Monday 2 September 2013

ഇന്നത്തെ അഥിതി



          
                    
        ന്ത്രണ്ടാം ലൈൻ ഇരുപത്തിമൂന്നാം ക്രോസ്‌റോഡ് ക്ലൗഡ് 7 ഹോട്ടലിലെ   റൂം നമ്പർ 143, വേറോരുതരത്തി‌ൽ പറഞ്ഞാൽ ഞങ്ങളുടെ സകലവൃത്തികേടുകളുടെയും തിരക്കഥകൾ രൂപമെടുത്ത ആ ഗുഹയിലേക്കുള്ള ഇന്നത്തെ എന്റെ യാത്ര പതിവിലും നിരുത്സാഹം നിറഞ്ഞതായിരുന്നു. ദിവസങ്ങളായ് പിന്തുടരുന്ന പശ്ചാത്താപം എന്ന ക്ലീഷേയുടെ വേരുകൾ എപ്പോഴും ചെന്നെത്തുന്നത് എനിക്ക്ചുറ്റും നിറഞ്ഞുനിൽക്കുന്ന ഡ‌ൽഹിയിലെ സമരമുഖങ്ങളുടെ നിലയ്ക്കാത്ത ഇരമ്പലുകളിൽ. അതവിടെ അധികാരകേന്ദ്രങ്ങളെ വിറപ്പിക്കുന്നു. ഇവിടെ എന്റെ മനസാക്ഷിയെയും.
”എന്തുകോണ്ട് സ്ത്രീപീഢനങ്ങൾ കൂടിവരുന്നു..?”,“യുവ തലമുറ വഴിതെറ്റിപോകുന്നു”, “പിഞ്ചുകുഞ്ഞുങ്ങളെപ്പോലും വെറുതെവിടാത്ത കാമവെറി” കൊണ്ടുപിടിച്ച മാധ്യമചർച്ചകൾ ഓർക്കുമ്പോൾ ചിരിവരും. പണ്ടൊന്നും സ്ത്രീപീഢനങ്ങൾ ഇല്ലായിരുന്നോ..? ഈ മാന്യനായ റിട്ട.ക്യാപ്റ്റൻ (ഞാൻ) തന്നെ എത്ര തവണ…അതും പ്രായഭേദമന്യേ…എണ്ണമെടുത്താൽ വാരിക്കൂട്ടിയ സർവീസ്‌മെഡലുകളെക്കാളും ഒരുപിടിമുന്നിൽ നിൽക്കും, മാനം യാചിച്ച്നിൽക്കുന്ന അവളുടെ രോദനങ്ങൾ. വർഷങ്ങൾക്കുശേഷം അവ എന്നെത്തേടി വന്നിരിക്കുന്നു.പല ദിക്കുകളിൽനിന്ന്. ഒരുനാൾഎല്ലാം ഒന്നിച്ച്ചേർന്ന് ഒരു തീപന്തമായ് എന്നെ വിഴുങ്ങും.

റൂമിലെ കോണിങ്ബെൽ ഒരിക്കൽകൂടി എനിക്കുവേണ്ടി ഒച്ചവെച്ചു. അലെക്സ് വാതിൽ തുറന്നു.
“ആഹാ..! വൈകിയെത്തുന്ന വസന്തം ഇന്ന് നേരത്തെയാണല്ലോ..?..”
മേശപ്പുറത്ത് എന്നെ കാത്ത്നിന്ന മൈ ഫേവറിറ്റ് മിലിട്ടറി ഓൾഡ് മോങ്ക് ഒറ്റവലിക്ക് തീർത്ത്കൊണ്ട് ഞാൻ..”വൈകിവന്ന വസന്തത്തിന്റെ ഇടിമുഴക്കം”
എവിടെനിന്നോ പതുങ്ങിയ ചിരികളുയർന്നു.

മുറിയിൽ എന്റെ ആത്മാർത്ഥ സുഹൃത്തുക്കൾ.മേജർ അലെക്സ് , ക്യാപ്റ്റൻ നാഥ് , പിന്നെ..! ഇതേതാ ഒരു പുതിയ പാഴ്ജന്മം..?
“വെൽ മീറ്റ് മിസ്റ്റർ കേണൽ പി.എം നായർ , മദ്രാസ് റെജിമെന്റ്. ഇവിടെ കാലുകത്തിയിട്ട് ഒരാഴ്ച്ചയായി. മിസ്റ്റർ.നായർ, ഇത് ക്യാപ്റ്റൻ….”
“അറിയാം..ഒരുപാടുകേട്ടിട്ടുണ്ട്..ജയ്പ്പൂർ റെജിമെന്റിന്റെ തിങ്ക്ടാങ്ക്. ഇന്ത്യൻ സേനയുടെ അഭിമാനം..”
അതെ പ്രത്യേകിച്ച് ഇന്ത്യൻ സ്ത്രീകളുടെ മാനം..എന്റെ മനസിൽ ചിരിവന്നു.എത്തിയിട്ട് ഒരാഴ്ച്ചയുക്കുള്ളിൽ ഈ ക്രിമിനൽസംഘത്തിൽ തന്നെച്ചെന്ന് ചാടിയ കേണൽ നായരേ….തന്റെ കാര്യം പോക്കാ…ഞൻ അടുത്ത പെഗ്ഗിനുള്ള പണിതുടങ്ങി.
“Well my new friends..” നായരുടെ ചുരുട്ടിൽനിന്നും ഒരു കനത്തപുകയുയർന്നു.ഫാനിന്റെ നാലുചിറകുകൾ അത് വീതിച്ചെടുത്തു.
“എനിക്കീ സഘത്തെ ഇഷ്ടപ്പെട്ടു..ഈ താവളത്തെയും..retirement life enjoy ചെയ്യാൻ പറ്റിയ സ്ഥലം.i am xtremely happy about it…So ഇന്നേക്ക് ഒരാഴ്ച്ചത്തെ മൊത്തം ചിലവ് എന്റെ വക…”
“Great mr.Nair ..ഇതാ നായർക്ക് എന്റെ വക ഒരു ഫുൾ സെല്യൂട്ട്..” ക്യപ്റ്റൻ നാഥിന്റെ ഷോ…
നായരുടെ പ്രഖ്യാപനത്തെ അലെക്സ് കൈയ്യടിച്ച് പാസാക്കി. ഞാനും അടിച്ചു.സഹതാപത്തോടെ.
“Do whatever u want” ആയിരത്തിന്റെ 5 നോട്ടുകൾ നായരുടെ പോക്കറ്റിൽനിന്ന് ആകാശത്തേക്ക് പറന്നു.മാന്യനായ നാഥ് അതെല്ലാം പെറുക്കിയെടുത്ത് പുറത്തേക്ക്പോയി. കൂടെ കുറെ പുകയും.
രണ്ടാമത്തെ പെഗ്ഗ് ഒഴിച്ചനിലയിൽത്തന്നെ എന്റെ വിരലുകൾക്കിടയിൽ നിശ്ചലമായ്കിടപ്പുണ്ട്.സാധാരണ ഈ സമയത്തിനുള്ളിൽത്തന്നെ 6 എണ്ണമെങ്കിലും തീർത്ത് wheel ആകാറുള്ള ഞാനാണിപ്പോൾ ഇങ്ങനെ. മദ്യത്തിനും നൽകാനാകാത്ത മനശ്ശാന്തി കിട്ടുന്നത് മരണത്തിൽനിന്നും മാത്രമാണ്.
ഫ്ലൂറസെന്റ് ട്യൂബിന്റെ ഇരു ധ്രുവ്വങ്ങളെയും കറുപ്പ്ബാധിച്ചുതുടങ്ങിയിരിക്കുന്നു. പുതിയ അംഗത്തിന്റെ വരവ് മുറിയിലെ വെളിച്ചം കുറച്ചപോലെ.കുറഞ്ഞ് കുറഞ്ഞ് ഒരുനാൾ ഇവിടെ മൊത്തം ഇരുട്ടുനിറയും.അന്നുഞാൻ ആരുമറിയാതെ ഇവിടെനിന്നും രക്ഷപ്പെടും.
കസേരകൾ ഉപേക്ഷിച്ച് നായരും അലെക്സും നിലത്തിരുന്ന് കടല കൊറിക്കാൻതുടങ്ങി.സ്വതന്ത്രമായ തൊലികൾ കാറ്റേൽകാത്ത മൂലകളിലേക്ക് ഓടിമറഞ്ഞു.കുതിരകളെ ഓർത്തുപോയി.
നായർ ഒന്നുനൂർന്നിരുന്നു.
“Do u know my friends, ഞാൻ ഈ നാട്ടിലേക്ക് ചേക്കേറാൻ ഒരു കാരണമുണ്ട്.എന്റെ മകൾക്ക് ഒരു മറ്റേടത്തെ പ്രേമം…അതും ഒരു മഞ്ഞജാതിക്കാരനുമായിട്ട്.” ഒരു സിപ്പെടുത്ത് നായർ തുടർന്നു.
“ U know I am from royal cast. എന്റെ കൊക്കിനുജീവനുണ്ടെങ്കിൽ ഞാനതിന് സമ്മതിക്കില്ല.പക്ഷെ ഞാൻ അത് കണ്ട്പിടിച്ചത് അവൾ അറിഞ്ഞിട്ടില്ല.അതുകൊണ്ട് തന്ത്രപൂർവ്വം ഇങ്ങോട്ട് താമസം മാറ്റി.ഒരു ഒളിച്ചോട്ടവും അതുകഴിഞ്ഞ് ഒരു കൊലപാതകവും ഒഴിവാക്കാൻ……………..
 അവൾ ഒരു പണിതന്നു.തിരിച്ചോരുപണി എന്റെ വകയും.”
അയാളുടെ കൗശലം നിറഞ്ഞ മുഖത്തേക്ക് ഞാൻ വെറുപ്പിന്റെ ദൃഷ്ടികൾ പായിച്ചു.
“Great trick nair..നിങ്ങൾ ഒരു ആഢ്യനായ സോൾജ്യർ തന്നെ.പ്രേമം പോലും…new generation blunders..വിട്ടുകൊടുക്കരുത് “  അലെക്സിന്റെ വീര്യംകൂടിയ സപ്പോർട്ട്.

“ആയ കാലത്ത് ഒരു നായർ പണച്ചാക്കിനെ പ്രേമിച്ച് ഒളിച്ചോടി മതംമാറ്റി കല്യാണം കഴിച്ചതും ഈ പറഞ്ഞ new generation blunder ആയിരിക്കും അല്ലേ അലെക്സ്..” ചോദിക്കണമെന്നുണ്ടായിരുന്നു.പക്ഷെ ചെയ്തില്ല.

ഏഴാമത്തെ പെഗ്ഗും യാന്ത്രികമായ് അകത്താക്കിയ നായരുടെ കണ്ണുകൾ പക്ഷെ മിന്നിപ്പോടിയുന്നത് ഞാൻ ശ്രദ്ധിച്ചു.
“But അവൾ എന്നോട് ആ റിലേഷന്റെ കാര്യം പറഞ്ഞിരുന്നേങ്കിൽ ഞാൻ വിഷമിച്ചേനെ…അവളുടെ ഒരാഗ്രഹത്തിനും ഞാൻ എതിരുനിന്നിട്ടില്ല.അത്രയ്ക്ക് സ്നേഹിച്ചതാണ് ഞാൻ എന്റെ മകളെ. എന്നിട്ടും അവളെന്നെ മനസിലാക്കിയില്ല.”
നായരിലെ അച്ഛൻ കരയുന്നത് ഞാനറിഞ്ഞു.ആ കണ്ണുനീർ വീണ് എന്നിലെ അയാളുടെ ചിത്രം വികലമായി. അന്ധമായ സ്നേഹം എന്നും എത്തിച്ചേരുന്നത് വേദനകളിലായിരിക്കും.
“മയക്കിയെടുത്തതാണ് ആ scounter അവളെ…അവൾ ഇവിടെയും വന്ന് ഉപദ്രവിച്ചാൽ പിന്നെ ഇത് കണ്ടോ..?”
നായരുടെ അരയിൽനിന്നും ഒരു റിവോൾവർ പുറത്തുവന്നു.ആ കറുത്തരൂപത്തിന് ജീവനുള്ളത്പോലെ.ഞാൻ കണ്ണടച്ചു.
“Just finish him. .we are soldiers, നമ്മൾ ആരെയും പേടിക്കേണ്ട.എന്തിനും ഞങ്ങളുണ്ട് കൂടെ ” എരിതീയിൽ അലെക്സിന്റെ വക കള്ള്.മുറിയിലെ പുകയ്ക്ക് തീപിടിക്കുന്നതായ് തോന്നി, ആ ചൂടിൽ ഈ ഗുഹയിലെ ദൈവങ്ങൾ എരിയുന്നു.
നാഥ് ധൃതിപ്പെട്ട് വാതിൽതുറന്നുവന്നു.കൈയ്യിൽ പൊതി , പൊതിക്കുള്ളിൽ ഞങ്ങളുടെ അബോധം.
“Let me have one announcement. ഞാൻ പറയുന്നതുപോലെ കേൾക്കാമോ.എങ്കിൽ we will get a wonderful bed in this night..എന്തുപറയുന്നു..?”
“Ready but എങ്ങനെ..”
“3rd floor room no:83 , ഒരാണും പെണ്ണും.കമിതാക്കൾ , കണ്ടാലറിയാം…നമുക്ക് പോലീസ്ഓഫീസറ്ർസ് ആയി അഭിനയിക്കാം..?.”
“Agree. .ready for operation room no:83”
 “അത് വേണോ..അവൾ ഒരു പ്രോസ്റ്റിറ്റ്യൂഡ് ആയിരിക്കില്ല. ഓരു പാവം…”
എന്നെ പറയാൻ മുഴുമിച്ചില്ല.
“ലോകത്തിലെ എല്ലാ പെണ്ണുങ്ങളും പ്രോസ്റ്റിറ്റ്യൂഡ്സ് ആണ്.ശരീരംകൊണ്ടല്ലെങ്കിൽ മനസുകൊണ്ട്. ഒരേ സമയം ഒരുപാടുപേരുടെ ഗന്ധങ്ങൾ അവളിലുണ്ടാകും.” നാഥിന്റെ വിശദീകരണം
“ക്യാപ്റ്റ്ൻ , ഇത് നമ്മുടെ ഗ്രൂപ്പിന്റെ തീരുമാനമാണ്. U should come”
പേനയും കടലാസും എടുത്ത് അലെക്സ് റെഡിയായി.
ഞാൻ നിസ്സഹായനായി.എത്രയെത്ര കൊള്ളരുതായ്മകൾ ഞങ്ങൾ ഒരുമിച്ച് ചെയ്തു.ഇതിൽമാത്രം പുണ്യവാളനായിട്ട് യാതൊരുകാര്യവുമില്ല.എനിക്കുള്ള വിധി ആദ്യമേ എവിടെയോ ഒളിച്ചിരിപ്പുണ്ട്.
“നിങ്ങൾ മൂന്നുപേരും പോകൂ,ഞാനിവിടെ ഇരിക്കാം.അവളുമാരുടെ ഒരു പ്രേമം.പോയി പൊളിച്ചടുക്ക് ക്യാപ്റ്റൻ. But ഞാനിവിടെ ഉള്ളകാര്യം മറക്കരുത്.” ഒരു കള്ളച്ചിരിയോടെ നായരുടെ പിന്തുണ. മകളോടുള്ള ദേഷ്യം ആ പാവം പെണ്ണിനോട്.
“നായർ…നിങ്ങൾ റെഡിയായിരുന്നോ.We will call u man” അലെക്സ് ഒരു കുപ്പിയുടെ കഴുത്തുപിടിച്ച് നായരുടെ മുന്നിൽ വെച്ചുകൊടുത്തു.അതൊരു പ്രതീകംപോലെ തോന്നി.

സമയം 12.30.വരാന്ത വിജനമായിരുന്നു.പണികഴിഞ്ഞ് ക്ഷീണിച്ച കൊല്ലത്തിയെപോലെ തളർന്നുറങ്ങുന്ന നഗരം.എന്റെ മനസുമാത്രം പ്രക്ഷുബ്ദം.
ഗോവണികയറി മൂന്നുവാതിലുകൾക്കപ്പുറം ഞങ്ങളെത്തി. അലെക്സിന്റെ വിരലുകൾ കോളിങ്ബെല്ലിൽ പതിഞ്ഞു.ഉള്ളിൽനിന്നും പരിഭ്രമത്തിന്റെ നേരിയ ശബ്ദങ്ങൾ കേട്ടു.ഒരു മെലിഞ്ഞ ചെറുപ്പക്കാരൻ വാതിൽതുറന്നു.
“ഉം ..ആരാണ്..?”അവന്റെ മുഖത്തെ ഭയത്തിന് തടയിടാൻ ആ വാക്കുകൾക്ക് കരുത്തുണ്ടായിരുന്നില്ല.
“നിന്റെ പേരെന്താ കൊച്ചനേ..” അലെക്സ് മീശചുരുട്ടി ഗൗരവത്തിൽ മുറിയിലേക്ക്നോക്കി.
അകത്തുനിന്നും ഒരുപെൺഗന്ധം ഞാനറിഞ്ഞു.
“നിങ്ങൾക്ക് എന്താവേണ്ടത്..?” അവന്റെ ശബ്ദം ഇടറുന്നു.
“ടാ ചെറുക്കാ..അധികം ഒണ്ടാക്കല്ലേ.ഇവിടെ Immoral പരിപാടി നടക്കുന്നുണ്ടെന്ന് clear information കിട്ടിയിട്ടാ ഞങ്ങളിവിടെ വന്നത്..കിണിക്കാതെ  പേരുപറയെടാ…”നാഥിന്റെ മുഷ്ടി ചുമരിൽ പതിഞ്ഞു.
മുറിയുടെ മൂലയിലേക്ക് ഒരു സ്ത്രീരൂപം മറഞ്ഞു.
"സർ..ഇവളെന്റെ ഭാര്യയാകേണ്ടവളാണ്. വേശ്യയല്ല” അവന്റെ വിറയ്ക്കുന്ന ഉടലിൽ നിന്നും ഉറച്ചശബ്ദം.
“പ്പ..നായേ…പോലീസുകാരോട് കള്ളം പറയുന്നോ….സാർ രണ്ടു പൊട്ടിക്കട്ടെ?..എന്നാലേ ഇവനൊക്കെ സത്യം പറയൂ…പഠിച്ച കള്ളനാ..”
“അതിന്റെ ആവശ്യമുണ്ടാകില്ല പി.സി…. മോനേ…നീ പറയുന്നത് ഞങ്ങൾ വിശ്വസിച്ചു…ഒരു കാര്യം ചെയ്യ്. രണ്ടെണ്ണത്തിന്റെയും അഡ്രെസ്സ് പറ…ഞങ്ങൾ വീട്ടിൽ അറിയിക്കാം….എന്തു പറയുന്നു…?”
 “സർ..ഇത് ഞങ്ങളുടെ വീട്ടിലറിഞ്ഞാൽ അവർ ഞങ്ങളെ വച്ചേക്കില്ല… കൊന്നു കളയും….ഒരു ജീവിതം കൊതിച്ച് എത്തിയതാണ് സാർ ഇവിടെ…. ഞങ്ങളെ രക്ഷിക്കണം സാർ…” നിസ്സഹായതയുടെ പരകോടിയിൽ അവൻ ഞങ്ങളുടെ മുന്നിൽ നിന്ന് പോട്ടിക്കരഞ്ഞു.
ആ പാവം ഞങ്ങളുടെ ട്രാപ്പിൽ പൂർണ്ണമായ് വീണു.അലെക്സ് എന്റെ നേരെ വിജയചിഹ്നം കാണിച്ചു.ഞാൻ മുഖം തിരിച്ചു.
“മോനിങ്ങ് വന്നേ…” നാഥ് അവന്റെ തോളിൽ കൈയ്യമർത്തി പുറത്തേക്ക് കൊണ്ടുപോയി.
“ഞങ്ങൾ വിചാരിച്ചാൽ നിങ്ങളെ രണ്ടെണ്ണത്തിനെയും Immoral traffic charge ചെയ്ത് പിടിച്ചകത്തിടാൻ നിഷ്പ്രയാസം സാധിക്കും.അങ്ങനെ വന്നാൽ നിന്റെയൊക്കെ ഗതിയെന്താകുമെന്ന് ഞാൻ പറയേണ്ടല്ലോ?… so ഇപ്പോ‌ൾ നീയോന്നു കണ്ണടച്ചാൽ ഞങ്ങ‌ൾ നിന്റെ കൂടെ നിൽക്കാം..യാതൊരു കേസും ഉണ്ടാകില്ല…വീട്ടുകാരും അറിയില്ല…ഇനിയുള്ള ജീവിതം മുഴുവൻ നിനക്ക് അവളുടെ കൂടെ ജീവിക്കാം..ആരും തടയാൻ വരില്ല… OK?...”
എതിർക്കാൻ ശക്തിയില്ലാതെ ആ ശരീരം വരാന്തയുടെ അറ്റം നോക്കിനിന്നു.
പുറത്ത് വന്ന എന്റെ പിറകിൽ മുറിയുടെ വാതിലടഞ്ഞു.അകത്ത് ആ പെൺകുട്ടിയും അലെക്സും മാത്രം.
മുറിക്കകത്ത് നിന്ന് പ്രതീക്ഷിത ശബ്ദങ്ങളുയർന്നു. ഗ്ലാസുകൾ വീണുടയുന്നു.കസേരകൾ തട്ടിമറയുന്നു. പാതിമുറിഞ്ഞ തേങ്ങലുകൾ എന്റെ  ചെവിട്ടിൽ നിലവിളികളായ് മാറുന്നു.

ഒരു പാവം പെൺകുട്ടിയുടെ ചാരിത്രത്തിന്റെ അന്ത്യം.ഇഷ്ടപ്പെട്ട ആളോടൊപ്പം ജീവിതം സ്വപ്നം കണ്ടിറങ്ങിയവൾ…അവന്റെ നെഞ്ചിലെ ചൂടേറ്റ് ഉറങ്ങാൻ കൊതിച്ചവൾ…അവനു നൽകാൻമാത്രം കാത്തുവെച്ച അവളുടെ ശരീരത്തിൽ ഇപ്പോൾ ഒരു കൂട്ടം ചെന്നായ്ക്കൾ നഖപ്പാടുവീഴ്ത്തുന്നു….അതിന് കാവൽ നിൽക്കാൻ ആണത്തമില്ലാത്ത തന്റെ കാമുകൻ…ഒരു പെണ്ണ് അഗ്നിയാകാൻ ഇതുമതി.ഓരോ തവണ അകലാൻ ശ്രമിക്കുമ്പോഴും വീണ്ടും വീണ്ടും എന്നെ പിന്തുടരുന്ന പാപങ്ങൾ..  ആയിരം തേളുകൾ കുത്തിയ വേദനയിൽ എന്നിലെ ലഹരി ദഹിച്ചു. മുറികൾ തുറന്ന് വന്ന് ആരെങ്കിലും ഞങ്ങളെ തടഞ്ഞിരുന്നെങ്കിൽ എന്നുഞാൻ ആശിച്ചുപോയി.പക്ഷെ ആരും വന്നില്ല.ആധുനിക മനുഷ്യന്റെ ബധിരകർണ്ണങ്ങൾക്ക് അവളുടെ നേർത്ത നിലവിളി ഉൾക്കോള്ളാൻ ശക്തിയുണ്ടായിരുന്നില്ല. ആരും ഒന്നും കേട്ടില്ല.
നിമിഷങ്ങൾ ചോരത്തുള്ളികളായ് വീണുകൊണ്ടിരുന്നു.
ഒടുവിൽ അലെക്സ് ഒരു ചെറുചിരിയോടെ റൂമിൽനിന്നിറങ്ങി.
“ക്യാപ്റ്റൻ…കയറിക്കോ…ഞാൻ നമ്മുടെ റൂമിൽപ്പോയി ആ നായരെ വിളിച്ചിട്ട് വരാം. പെട്ടന്ന് നിർത്തിയേക്കണം” നാഥ് എന്നോട് പറഞ്ഞുകോണ്ട് നടന്നുപോയി.
ഞാൻ ആ ചെറുപ്പക്കാരനെ നോക്കി, അയാൾ ഇപ്പോഴും നിലത്തിരുന്ന് വരാന്തയിലെ നിഴലുകൾ നോക്കിയിരിക്കുന്നു..കലങ്ങിയ കണ്ണുകളുമായി…തന്റേടമില്ലാത്തവൻ…പക്ഷെ അവന്റെ മനസിൽ എത്ര തവണ ഞങ്ങൾ കൊല്ലപ്പെട്ടിട്ടുണ്ടാകും..?
 അടുത്ത ചെന്നായയായ് ഞാനും കയറി , വാതിലടച്ചു.മുറിയിലെ സാധനങ്ങളെല്ലാം നിലത്ത് ചിതറിക്കിടപ്പുണ്ട്.അവളുടെ വസ്ത്രങ്ങളും…….മൂലയിൽ , ഇരുട്ടിൽ അവൾ…എന്റെ മകളുടെ പ്രായമുള്ള ആ പെൺകുട്ടി..കാമുകനാലും ഞങ്ങളാലും വഞ്ചിക്കപ്പെട്ട്..കൂമ്പിയ ഒരു താമരപ്പൂപോലെ…ഒരു തുള്ളി കണ്ണീരെങ്കിലും അവൾക്ക്‌വേണ്ടി പൊഴിക്കാൻ സാധിച്ചെങ്കിൽ….
എന്നെ കണ്ടിട്ടും അവൾ തന്റെ നഗ്നത മറച്ചിരുന്നില്ല…വെളുത്തുമെലിഞ്ഞ ആ ശരീരത്തിൽ മുഴുവൻ അലെക്സിന്റെ നഖങ്ങൾ സമാന്തരരേഖകൾ തീർത്തിരുന്നു.എപ്പോഴോ മിന്നിമായുന്ന കണ്ണുകൾമാത്രം അവളിൽ ജീവന്റെ ലക്ഷണങ്ങൾ നൽകി.
എന്റെ മുന്നിൽ ഭൂതകാലത്തിന്റെ ചുരുളുകൾ ഓരോന്നായ് അഴിഞ്ഞു. കൈകൂപ്പി മാനത്തിനുവേണ്ടി യാചിക്കുന്ന സ്ത്രീത്വങ്ങൾ. എല്ലാറ്റിനെയും ഞാൻ ആർത്തിയോടെ പിച്ചിചീന്തി , അവസാനം ഇവളും എന്റെ മുന്നിൽ…അധികനേരം അവിടെ നിൽക്കാൻ എനിക്ക് സാധിച്ചില്ല. നിലത്ത് കിടന്ന വസ്ത്രങ്ങൾ അവളുടെ അരികിലേക്ക് നീക്കിവെച്ചു.
“മകളേ…ദയവുചെയ്ത് എനിക്ക് മാപ്പുതരരുത്..നിന്റെ ശാപം ഞാൻ അർഹിക്കുന്നു.അതിന്റെ അഗ്നിയിൽ എനിക്ക് ദഹിക്കണം..”
ഞാൻ മുറിക്ക് പുറത്തിറങ്ങി. കേണൽ നായർ ഊഴം കാത്തുനിൽപ്പുണ്ട്.
“ക്യാപ്റ്റൻ..എങ്ങനുണ്ട് അവൾ?…ഹോട്ടാണോ...?”
“അതെ….ഒരു കുഞ്ഞുമെഴുകുതിരിപോലെ..”
നായർ അകത്തേക്കുകയറി.
“എനിക്കുള്ളത് വല്ലതും ബാക്കിവെച്ചിട്ടുണ്ടോ..” നാഥിന്റെ പരാതി.
“നിനക്കുമാത്രമല്ല, നമുക്കെല്ലാവർക്കുമള്ളത് എവിടെയോ ബാക്കിവെച്ചിട്ടുണ്ട്..”
ഒന്നും മനസിലാകതെ നിന്ന നാഥിന്റെ ചുമലിൽ കൈകൊണ്ട് തട്ടി ഞാൻപോകാനൊരുങ്ങി. ആരാണ് എന്നെക്കൊണ്ട് ഇങ്ങെനെ പറയിപ്പിച്ചത്.മുന്നിലെ കാഴ്ച്ചകൾ മങ്ങുന്നുണ്ടോ..?
“ഹാ..അയ്യോ…?” രാത്രി നിലംപോത്തുന്ന ഉച്ചത്തിൽ മുറിയിൽനിന്നും നായരുടെ നിലവിളി….!
ഭയന്നുവിറച്ച് ഒരു ഭ്രാന്തനെപോലെ നായർ പുറത്തേക്ക്‌വീണു.            
“മകൾ…അയ്യോ..എന്റെ മകൾ..അവളെ നിങ്ങൾ..!?…വിടില്ലാ ഞാൻ ആരെയും….”
നായരുടെ റിവോൾവറിന് ജീവൻ വച്ചു…ചുറ്റുപാടും അത് ഗർജ്ജിച്ചു…
ഒരു ഗർജ്ജനം ഞാനും സ്വീകരിച്ചു...
***************************************************************