Thursday 12 December 2013

മഴയാത്ര


            
       
       


   മഴയെ ഏറെ ഇഷ്ടപ്പെടുന്ന..എന്നും മഴആഗ്രഹിക്കുന്ന രണ്ട് സുഹൃത്തുക്കൾ.അവർ ആഗ്രഹിച്ചതുപോലെ തന്നെ ഈ യാത്രയും മഴയിൽ കുതിർന്നതായിരുന്നു.ഇന്നലെ അവസാനിച്ച കോളേജ് ദിനങ്ങൾ….ആ ഓർമ്മകളുടെ അവസാനത്തെ താളുകൾ നിറയ്ക്കാൻ ഈ യാത്ര അനിവാര്യമായിരുന്നു.മഴനൂലുകൾ  ട്രെയിനിന്റെ  അതേ വേഗത്തിൽ സഞ്ചരിച്ച്ആക്രമിച്ചുകൊണ്ടിരിക്കുന്നത്ഒരു വിഹഗ വീക്ഷണത്തിൽ ഹരി മനസിൽ കണ്ടു.ജനൽ ചില്ലുകൾ അടച്ചിട്ടുണ്ട്‌, എങ്കിലും താഴത്തെ ചെറിയ വിടവുകളിലൂടെ മഴത്തുള്ളികൾ അകത്ത്ഒരു കുഞ്ഞുമഴ  സൃഷ്ടിക്കുന്നു . ഈർപ്പം നിറഞ്ഞ  ജനൽ ചില്ലുകൾ .അതൊരു ക്യാൻ-വാസ്പോലെ അവനു തോന്നി.അതിലൂടെ വിരലുകളൊടിച്ച്അവ്യക്ത്ത ചിത്രങ്ങൾ തീർത്തു.

“രാജാരവിവർമ്മ  കൊട്ടാരമതിലിൽ ചിത്രം വരച്ചു പഠിച്ചതായ്കേട്ടിട്ടുണ്ട്‌, അതു പോലെ നീ  ജനൽ ചില്ലിൽ വരച്ചു പഠിക്കാൻ തുടങ്ങിയോ?......” സന്ധ്യയുടെ comment

“ഇതിൽ ചിത്രത്തിനല്ല പ്രാധാന്യം.എന്റെ വിരൽത്തുമ്പുകൾ  അനുഭവിക്കുന്ന  ഒരു നേർത്ത തണുപ്പുണ്ട്‌..അതിൽ ഒരു സുഖം.  ഈർപ്പവും മഴ കാണാൻ ജനലിൽ എത്തിയതാകാം.അതിൽ ഞാൻ നിറമില്ലാത്ത ചായങ്ങൾ കാണുന്നു….”

“തുടങ്ങി അവന്റെ ഒരു സാഹിത്യം.ഞാൻ ഒരു കുസൃതിചോദ്യം ചോദ്യം ചോദിക്കാം.ആനയും ഉറുമ്പും കൂട്ടുകാരായിരുന്നു..ഒരിക്കൽ ആന….”

ബൂം..…ബൂം....അവളുടെ മൊബൈൽഫോൺ വിറയ്ക്കാൻ തുടങ്ങി.അതുകേട്ട് അവന്റെ  മനസിലെ ആനയും ഉറുമ്പും എങ്ങൊട്ടോ ഓടിപ്പോയി.ചെറുചിരിയോടെ അവൾ സംസാരം തുടങ്ങി....വളരെപതുക്കെ....ആകാശ് ആയിരിക്കും.അവളുടെ ഗുഡ്ബി.മുഖത്തെ നാണം അത്വ്യക്തമാക്കുന്നുണ്ട്‌.നിറഞ്ഞ സന്തോഷത്തിലാണവൾ.നാളെയാണു അവളുടെ എൻഗേജ്മെന്റ്.ഏതൊരു പെൺകുട്ടിയും കാത്തിരിക്കുന്ന ദിവസം.പ്രതീക്ഷകളുടെ ഭാരമേറി വിവാഹജീവിതം പുൽകുന്നവർ.അവരിൽ ഒരുമിച്ച്കൈ കോർത്ത്യാത്ര തുടരുന്നവർ എത്ര..?പാതിവഴിയിൽ പിരിഞ്ഞവർ എത്ര..?.വിട്ടുവീഴ്ചയെന്ന മാന്ത്രിക വടിക്ക്കുടുംബബന്ധത്തിലുള്ള സ്ത്ഥാനം ഹരിയുടെ  മനസിൽ ഒരു പ്രബന്ധം പോലെ കേറിവന്നു.മുറിയുന്ന  ദാമ്പത്യത്തെ കുറിച്ച് ആലോചിചുകൊണ്ടിരിക്കെ സന്ധ്യയുടെ  മൊബൈൽ സംസാരവും മുറിഞ്ഞു. ഏതൊരു ട്രെയിൻ യാത്രികരെയും പോലെ അവളെയും റേഞ്ച്ചതിച്ചു. തന്റെ ഇപ്പോഴത്തെ ചിന്തയും സന്ദർഭവും അനുപൂരകമായ്വന്നത്അവനിൽ കൗതുകമുണർത്തി.

“ച്ചെ.. 3Gയും 4Gയും എത്ര വന്നാലും  ട്രയിലിലെ റേഞ്ച് കട്ടിനുമാത്രം ഒരു കുറവുമില്ല…”
അവൾ ദേഷ്യത്തോടെ മൊബൈൽ ബാഗിലിട്ടു.

തിരുവനന്തപുരത്തേക്കൊന്നു വിളിച്ചുചോദിച്ചാലോ….?”
ഹരിയുടെ മീശമാധവൻ ഡയലോഗ്‌.മറുപടിയായി കിട്ടിയത്ഒരു നുള്ളായിരുന്നു.ഇങ്ങനെയുള്ള തമാശകൾക്ക്അവളുടെ കയ്യിൽനിന്നും മുൻപും ഇതുപോലെ കിട്ടിയിട്ടുണ്ട്‌.അതോടെ അവളുടെ ദേഷ്യവും മാറും അവന്റെ ചിരിയും നിൽക്കും.
അവരുടെ കുസൃതികൾ എതിർ ഭാഗത്തിരിക്കുന്ന ഒരു കൊച്ചുകുട്ടിയിൽ കൗതുകമുണർത്തി.അത്നിരതെറ്റിയ പല്ലുകൾ കാട്ടി ചിരിക്കാൻ തുടങ്ങി.സന്ധ്യ അവളോട്കൂട്ടുകൂടാൻ ഒരു ശ്രമം നടത്തി.പക്ഷെ അവളുടെ ഓരോ ചോദ്യത്തിനും ചിരിമാത്രമായിരുന്നു ഉത്തരം.ഹരിയുടെ സന്ധ്യയുടെയും മുഖത്ത്മാറിമാറി നോക്കി അവൾ ചിരി തുടർന്നു. ഒടുവിൽ നാണത്തോടെ അമ്മയുടെ സുരക്ഷിത വലയത്തിൽഒളിച്ചു.

“ആകാശിന്റെ ചിരിയും ഇതു പോലെയാണ്.നിഷ്കളങ്കത നിറഞ്ഞത്‌.നല്ലരസമാണു.എത്ര നേരം സംസാരിച്ചാലും മടുക്കില്ല.എനിക്കിഷടമുള്ള കാര്യങ്ങളേ പറയൂ.എത്ര പെട്ടന്നാണു എന്റെ മനസ്മനസിലാക്കികളഞ്ഞത്‌.”

“കുടുംബ ജീവിതത്തിന്റെ അടിസ്ഥാനം പരസ്പരം മനസിലാക്കലാണല്ലോ.അതിൽ പ്രധാന പങ്ക്ഭാര്യക്ക്തന്നെ.നിനക്കതിനു പറ്റുമെടീ...പൊന്നുപോലെ നോക്ക്അവനെ.”…
അവൾ അവനെ നോക്കി ഒന്നു ചിരിച്ചു.തന്റെ മറുപടി കുറച്ച് റെഡിമെയ്ഡ് ആയോ…

പുറത്തെ മഴ ശമിച്ചു.അവൻ ജനൽ പാളികൾ ഉയർത്തി.പുറത്ത് അത്രയും നേരം കാത്തുനിന്ന കാറ്റ് എല്ലാവരെയും തണുപ്പിച്ച് കടന്നു പോയി.ഹരി പുറം കാഴ്ചകൾക്ക് കണ്ണുകൊടുത്തു.ചുറ്റുമുള്ള തണുപ്പിന്റെ ആവരണത്തിനിടയിലും അകത്ത്  എവിടെയോ ഒരു നീറ്റൽ.തന്റെ ഹൃദയകോശങ്ങൾക്ക് ഭാരം കൂടിവരുന്നുണ്ടോ…അറിയില്ല…

ട്രെയിൻ ഫറോക്ക് സ്റ്റേഷനിൽ എത്തി.അടുത്തത് കോഴിക്കോട്.ബർത്തിൽ വച്ചിരുന്ന ബാഗ് എടുത്ത് അവൾ ഇറങ്ങാൻ റെഡിയായി…

“ഹരി…എല്ലാവരെയും പിരിയുന്നതിൽ എനിക്ക് വിഷമമുണ്ട്.പ്രത്യേകിച്ച് നിന്നെ.ഒരു മുൻജന്മ ബന്ധം പോലെ തോന്നുന്നു നമ്മുടെ relation.പറഞ്ഞാൽ തീരാത്ത കടപ്പാടുണ്ട് നിന്നോട്.നിന്നെ friend ആയി കിട്ടിയതിൽ പിന്നെ ഒറ്റപ്പെടൽ ഞാൻ അറിഞ്ഞിട്ടില്ല. എന്ത് വിഷമം ഉണ്ടെങ്കിലും അതിന്റെ ആയുസ്സ് നിന്നെ കാണും വരെയേ ഉള്ളൂ. എന്റെ lifile ഏറ്റവും വലിയ friendship…ഞാനത് ജീവിതാവസാനം വരെയും തുടരും.നിന്റെ ഭാഷയിൽ പറഞ്ഞാൽ നെഞ്ചത്തൊരു റീത്ത് വീഴുന്ന വരെ…എനിക്കുറപ്പുണ്ടത്..bye…എന്തായലും കല്യാണത്തിന് വരണം. ഞാൻ ഇടയ്ക്ക് വിളിക്കും…”
അവൻ മറുപടി ഒരു ബായിൽ ഒതുക്കി,അവളുടെ മുഖത്തുനോക്കാതെ.

തന്റെ മനസിലെ കനം കൂടി അസഹ്യമായ് വരുന്നതായി അവൻ അറിഞ്ഞു.ഈ തണുപ്പിലും ശരീരം വിയർക്കുന്നുണ്ടോ..കാറ്റിന്റെ മൂളൽ തന്നെ അലോസരപ്പെടുത്തുന്നുണ്ടോ..ഒരു അഗ്നിഗോളം തന്റെ നിയന്ത്രണം ഭേദിച്ച് പുറത്തേക്ക് വരുന്ന പോലെ..വീണ്ടും ഒരു മഴ പെയ്തിരുന്നെങ്കിൽ.
അവൾ ഒരിക്കൽ കൂടി bye പറഞ്ഞ് ഡോറിനടുത്തേക്ക് പോയി.

പുറത്തെ മഴ നനഞ്ഞ പ്ലാറ്റ്ഫോം നോക്കി നിൽക്കുമ്പോഴും അവസാന നിമിഷങ്ങളിലെ മനസാനിധ്യത്തിന് ദൈവത്തോട് മനസിൽ നന്ദി പറഞ്ഞു.പക്ഷെ ഏതൊരു കാര്യത്തിലും വിധി എന്നൊന്നുണ്ടല്ലോ..ഒരു കാര്യം നടക്കരുതേ എന്ന് 90% ആഗ്രഹിച്ചാലും സംഭവിക്കുന്നത് ബാക്കി 10% ന് അനുസരിച്ചായിരിക്കും. ഇവിടെയും അതുതന്നെ സംഭവിച്ചു.ട്രെയിൻ 15 min. ഫറോക്ക് സ്റ്റേഷനിൽ പിടിച്ചിടുമെന്ന മുന്നറിയിപ്പ് വന്നു.അവൻ വിധിയെ പഴിച്ച സമയം.ഒരു വളിച്ച ചിരിയോടെ അവൾ വീണ്ടും അവന്റെ അടുത്ത് വന്നിരുന്നു.
“പ്ലീസ് ..കളിയാക്കരുത്…”

“എല്ലാം ഒരു നിമിത്തമാണു സന്ധ്യേ..അല്ലെങ്കിൽ നമുടെ ഇടയിൽ വീണ്ടും ഒരു 15  min. ഉണ്ടാകുമായിരുന്നില്ല…”
“ഓ..നിർത്ത് നിന്റെ സാഹിത്യം…ഞാൻ ചോദിക്കാം….ഒരാനയും ഉറു‌മ്പും..”

“സാഹിത്യമല്ല സന്ധ്യ..എന്റെ മാത്രം യാഥാർത്ഥ്യം.നീ മുൻമ്പെ പറഞ്ഞ ആ friendshipinte യാഥാർത്യം…എനിക്കെല്ലാം ഓർമ്മയുണ്ട്.മൂന്ന് വർഷങ്ങൾക്ക് മുൻപ്…നമ്മൾ ഒന്നാം വർഷം….കോളേജ് ലൈബ്രറിയുടെ മുന്നിൽ വച്ച് നീ എന്നോട് ചോദിച്ചത്.ആളൊരു പുസ്തക പുഴുവാണല്ലേ എന്ന്.സ്വതവേ നാണക്കാരനായ. പെൺ സുഹൃത്തുക്കൾ ഒരു സ്വപ്നം മാത്രമായിരുന്ന എന്റെ മനസിലേക്കായിരുന്നു ആ ചോദ്യം വന്നുവീണത്. പിന്നീട് നിന്റെ ഓരോ വാക്കുകളും മുത്തുചിതറുന്ന ചിരിയും ഞാൻ സൂക്ഷിച്ചുവെച്ചു.എന്നെ ഞാൻപോലുമറിയാതെ മാറ്റാനുള്ള ശക്തിയുണ്ടായിരുന്നു.പിന്നീട് പരസ്പരം താങ്ങായും തണലായും മാറിയ മൂന്നു വർഷങ്ങൾ.എപ്പോഴൊക്കെയോ നമ്മുടെ സന്തോഷങ്ങളും സങ്കടങ്ങളും commom ആയി മാറി.നീ എന്റെ ഇത്രത്തോളമാണെങ്കിൽ എനിക്കുറപ്പാണ്. എനിക്ക് നിന്നോടുള്ളത് friendship ആയിരുന്നില്ല..മറ്റെന്തോ…അതിനെ love എന്ന ക്ലീഷെയിൽ ഒതുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല…”.
ഒരു നിമിഷത്തെ നിശബ്ദ അനുവദിച്ച് അവൻ തുടർന്നു.
“ഒരു അഗ്നിപർവതം മനസിൽ വെച്ചായിരുന്നു ഞാൻ ഇത്രെയും നേരം നിന്റെയടുത്ത് ഇരുന്നത്.പറയാതിരിക്കാൻ ഞാൻ അവസാനംവരെ പിടിച്ചുനിന്നു.പക്ഷെ…എല്ലാം ഒരു നിമിത്തമായ് തോനുന്നു.അല്ലെങ്കിൽ ഈ ട്രെയിൻ ഇവിടെ പിടിച്ചിടുമായിരുന്നില്ല…ഒരു ഭാരം ഞാൻ ഇറക്കിവെച്ചു.ഇപ്പോൾ എന്റെ മനസ് ശാന്തമാണ്.എനിക്കിനി ധൈര്യമായ് മുന്നോട്ടുപോകാം.
സന്ധ്യയുടെ മനസാനിധ്യം തിരിച്ചുകിട്ടാൻ ഒരു ചൂളം വിളിവേണ്ടിവന്നു.എന്താണ് എനിക്ക് സംഭവിച്ചത്.ഇത്രയും കാലം മുന്നിൽ കണ്ടത് ഒരു നാടകമായിരുന്നോ.താൻ ചതിക്കപ്പെട്ടിരിക്കുന്നോ.

“ഇനി നമ്മൾ തമ്മിൽ കാണരുത്..” ട്രയിനിൽ നിന്നിറങ്ങുമ്പോൾ അവൾക്കുപറയാൻ ഇത്ര മാത്രമേ ഉണ്ടായിരുന്നുള്ളൂ.
 സന്ധ്യയെ ഉപേക്ഷിച്ച് മഴ നനഞ്ഞ പാളത്തിലൂടെ ട്രെയിൻ മുൻപോട്ടുനീങ്ങി.
ഹരിയുടെ മനസിൽ നിറഞ്ഞ ശാന്തി അനുഭവപ്പെട്ടു.അമ്മയുടെ മടിയിലിരുന്ന് ആ കുട്ടി ഇപ്പോഴും ചിരിക്കുന്നു.അതൊന്നും ശ്രദ്ധിക്കാതെ അവൻ വഴിയോരക്കാഴ്ചകളിൽ തന്റെ സാഹിത്യം പരതി.
പ്ലാറ്റ്ഫോമിൽ ആരോക്കെയോ തന്നെ സംശയത്തോടെ നോക്കുന്നപോലെ സന്ധ്യക്ക് തോന്നി….മുമ്പില്ലാത്തവിധം പേടിക്കുന്നു…കിതച്ചോടുമ്പോഴും എങ്ങോട്ടാണെന്ന ബോധം അവൾക്കില്ലായിരുന്നു.ഹരി ഇടയ്ക്കെപ്പോഴോ പറഞ്ഞ വാചകം അതിനിടയിൽ ഓർമ്മ വന്നു.

“ഈ രാത്രിയിൻ നിന്റെ ഓർമ്മകൾ എന്നിൽ കത്തിയെരിയും.ആ ചാരത്തിനോടുപോലും എനിക്ക് പകയുണ്ടാകും.”.